Thursday, 6 May 2010

എന്‍റെ തമ്പുരാന്‍റമ്മ

യൂദയാനാട്ടിലെ കുന്നിൻ മുകളിലെ 
ബന്ധു എലിസബത്തിന്റെ വീട്ടിൽ,
മറിയം ധൃതിയോടെ യാത്രപോകുന്നു 
മുറപോലവളെ പരിചരിക്കാൻ. 

ജോവാക്കിം തന്റെ കഴുതമേലേറ്റി 
മകളെ ഭദ്രമായ് യാത്രയാക്കി 
ആഹാരപാനീയമെല്ലാം പൊതിഞ്ഞമ്മ 
അന്നയും മകളെ യാത്രയാക്കി..

നസ്രത്തിൻ ഊടുവഴികളിലൂടേറെ
ക്ലേശിച്ചു മറിയം നീങ്ങിടുന്നു. 
ജീവിത ക്ലേശങ്ങടളേറ്റെടുക്കാനൊരു മുന്നൊരുക്കം പോലെ  ഇന്നീ യാത്ര.

മറിയത്തിന്നഭിവാദനസ്വരം കേട്ടന്നെ- ലിസബത്താനന്ദപൂർണ്ണയായി 
ഗര്‍ഭസ്ഥ ശിശുവോ കുതിച്ചുദരത്തിൽ 
തൻ കർത്താവിന്നമ്മതൻ  സന്നിധിയിൽ.

മറിയത്തെ ആലിഗനം ചെയ്തെലിസബ- ത്തഭിവാദനം ചെയ്തു ചൊല്ലിടുന്നു 
സ്ത്രീകളിൽ ഭാഗ്യവതി നീ മറിയമേ
അനുഗ്രഹീതം നിന്നുദരഫലം 

നിന്നഭിവാദനം കേട്ടാ നിമിഷമെന്‍ 
ഗര്‍ഭത്തില്‍ ശിശുവോ കുതിച്ച് തുളളി. 
കര്‍ത്താവിനമ്മയെന്നരികത്തണയാന്‍ 
ഞാനത്ര ഭാഗ്യം ചെയ്തവളോ?!. 

കര്‍ത്താവരുള്‍ചെയ്ത വാര്‍ത്തകളൊക്കെയും 
വിശ്വസിച്ചിന്നു നീ ധന്യയായി, 
ദാസിയായ് തന്‍കരം കൂപ്പിയോളെ തന്റെ 
അമ്മയായ് ദൈവം സ്വീകരിച്ചു.

1 comments:

മാറുന്ന മലയാളി said...

:)

Post a Comment