
എലിസബത്താണ്കുഞ്ഞിനമ്മയായി
ബന്ധുക്കളാദിനം ആഘോഷിച്ചു.
കര്‍ത്താവു തന്‍കൃപ കാട്ടിയതാല്‍
നാടാകെയാദിനമാഘോഷിച്ചു.
പരിച്ഛേദനത്തിനായ് എട്ടാം ദിനം
ശിശുവുമായ് വന്നു ദേവാലയത്തില്‍.
'സഖറിയ' എന്നുളള പേരുനല്കാന്‍
ബന്ധുക്കളൊന്നാകെ ആലോചിച്ചു.
പതിവുപോലല്ലിവനെ ദൈവഹിതംപോലെ
'യോഹന്നാന്‍' എന്നു വിളിച്ചിടേണം.
എലിസബത്തിവ്വിധം ചൊല്കയാലഖിലരും പിതാവിന്‍ ഹിതത്തിനായ് ഒത്തുകൂടി.
എഴുത്തു പലകമേലെഴുതി സഖറിയ
'യോഹന്നാനെന്നു താനിവിനു നാമം.'
നാവിന്റെ കെട്ടഴിഞ്ഞന്നാ പുരോഹിതന്‍
കര്‍ത്താവിന്‍ കീര്‍ത്തനം പാടിവാഴ്തി.
മലനാട്ടിലങ്ങോളമിങ്ങോള മാവാര്‍ത്ത
കാട്ടുതീപോലെ പടര്‍ന്നീടവേ,
ആരായിരിക്കുമാ ശിശുവെന്ന ചിന്തയിൽ
അന്നാട്ടുകാരോ ഭയന്നിരുന്നു...
0 comments:
Post a Comment